30 June 2011

ഉപദേശങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ എടുക്കുക....

ഒരിക്കല്‍ രണ്ട് ഹൃദ്രോഗികള്‍ ഒരുമിച്ച് ഒരു ട്രെയിനില്‍ കയറി. അവര്‍ പരസ്പരം പരിചയപ്പെട്ടു. രണ്ടു പേരും ഒരേ സ്ഥലത്തേക്കാണ്‌ യാത്ര. അവര്‍ തമ്മില്‍ പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു.

അടുത്ത സ്റ്റേഷനില്‍ ട്രെയിന്‍ നിന്നപ്പോള്‍ അവരില്‍ ഒരാള്‍ പെട്ടന്ന് ട്രെയിനില്‍ നിന്ന് ഇറങ്ങി പുറത്തേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ കിതച്ചു കൊണ്ടയാള്‍ തിരികെ വരികയും ചെയ്തു. അടുത്ത സ്റേഷനിലും അതിനടുത്ത സ്റ്റേഷനില്‍നിലുമെല്ലാം അയാള്‍ ഇതു തന്നെ ആവര്‍ത്തിച്ചപ്പോള്‍ മറ്റേയാള്‍ കാര്യം തിരക്കി:

“നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ഓരോസ്റ്റേഷനിലും ഇറങ്ങുന്നതും പുറത്തേക്കു പോകുന്നതും പിന്നെ കിതച്ചു കൊണ്ട് തിരികെ വരുന്നതും..? നിങ്ങള്‍ ഒരു ഹൃദ്രോഗിയല്ലേ...?

“അതോ…” ....കിതപ്പടക്കിക്കൊണ്ട് അയാള്‍ പറഞ്ഞു: “അടുത്ത സ്റ്റേഷനിലേക്കുള്ള ടിക്കറ്റെടുക്കാനാണ് ഓരോ സ്റ്റേഷനിലും ഇറങ്ങുന്നത് ”

“അതെന്തിനാ അങ്ങനെ? ഞാന്‍ ചെയ്തതുപോലെ നേരിട്ട് ടിക്കറ്റ് എടുക്കാമായിരുന്നില്ലേ..?

“പക്ഷേ എനിക്കതിനു പറ്റില്ല” അയാള്‍ വിഷമത്തോടെ പറഞ്ഞു.

“ഉം… അതെന്താ?”

“ഡോക്ടര്‍ എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഹൃദ്രോഗം ഉള്ളതിനാല്‍ ഒറ്റയടിക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കരുതെന്ന്.”

25 June 2011

ദൈവത്തിനോടുളള പ്രാര്‍ത്ഥന

ഒരിക്കല്‍ ഒരു നാട്ടില്‍ പാവപ്പെട്ട ഒരു കര്‍ഷകന്‍ ജീവിച്ചിരുന്നു. ഭാര്യയും ഒരു പെണ്‍കുട്ടിയും ഒരു ചെറു കുടിലുമായിരുന്നു അയാളുടെ ആകെയുള്ള സാമ്പാദ്യം. രണ്ടാമതൊരു പെണ്‍കുഞ്ഞിനു ജന്‍മം നല്‍കുന്നതിനിടെ അയാളുടെ ഭാര്യ മരിച്ചു. കര്‍ഷകന്‍ ഒറ്റയ്ക്കു ആ പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്തി. എല്ലാ ദിവസവും അയാള്‍ പാടത്തു പോയി ജോലി ചെയ്തു. പെണ്‍മക്കളോട് അത്യധികം വാത്സല്യം ഉണ്ടായിരുന്നതുകൊണ്ട് കിട്ടുന്നതെല്ലാം അയാള്‍ അവര്‍ക്കുവേണ്ടി ചെലവഴിച്ചു. രണ്ടുപേരും വളര്‍ന്നു വലുതായപ്പോള്‍ അവരെ വിവാഹം ചെയ്തയക്കാന്‍ അയാള്‍ തീരുമാനിച്ചു. ഒരു ദിവസം അയാള്‍ ആഗ്രഹിച്ചതുപോലെതന്നെ ചെറുപ്പക്കാരനായ ഒരു കര്‍ഷകന്‍ അയാളുടെ മൂത്ത മകളെ വിവാഹം അന്വേഷിച്ചു വന്നു. അയാള്‍ അവളെ ആ യുവ കര്‍ഷകന് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. രണ്ടാമത്തെ മകളെ വിവാഹം അന്വേഷിച്ചു വന്നത് ഒരു കുശവനായിരുന്നു. അധ്വാനിയായ ആ ചെറുപ്പക്കാരന് തന്നെ കര്‍ഷകന്‍ തന്‍റെ രണ്ടാമത്തെമകളെ വിവാഹം ചെയ്തു കൊടുത്തു. മക്കള്‍ രണ്ടു പേരും ഭര്‍തൃ വീടുകളിലേക്ക് പോയപ്പോള്‍ കര്‍ഷകന്‍ അയാളുടെ കുടിലില്‍ ഒറ്റക്കായി.

ഒരു ദിവസം കര്‍ഷകന്‍ തന്‍റെ രണ്ടു മക്കളെയും ചെന്നു കാണാന്‍ ആഗ്രഹിച്ചു. ആദ്യം ചെന്നത് മൂത്ത മകളുടെ വീട്ടിലേക്കായിരുന്നു. അവിടെ അവള്‍ക്ക് സുഖമാണെന്ന് കണ്ട കര്‍ഷകന് സന്തോഷം തോന്നി. തിരിച്ചു പോരാന്‍ നേരം മകള്‍ അയാളോട് തനിക്കും ഭര്‍തൃ വീട്ടുകാര്‍ക്കും എല്ലാം സുഖമാണെന്നും എന്നാല്‍ ഒരു പ്രശ്നം മാത്രം ഉണ്ടെന്നും പറഞ്ഞു. അത് എന്താണെന്ന് കര്‍ഷകന്‍ തിരക്കിയപ്പോള്‍ അവള്‍ പറഞ്ഞത് മഴക്കാലം താമസിക്കുന്നതു കൊണ്ട് അവരുടെ വിളകള്‍ വാടിപ്പോകാന്‍ തുടങ്ങുന്നു എന്നാണ്. അതു കൊണ്ട് മഴ എത്രയും പെട്ടെന്ന് പെയ്യിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് അവള്‍ പിതാവിനോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യാം എന്നു സമ്മതിച്ചുകൊണ്ട് അദ്ദേഹം രണ്ടാമത്തെ മകളുടെ വീട്ടിലേക്ക് പോയി.

ഇളയ മകളുടെ വീട്ടില്‍ എത്തിയ കര്‍ഷകന്‍ അവിടെ അവള്‍ വളരെ സന്തോഷവതിയാണെന്നു കണ്ടു. തിരിച്ചു പോരാന്‍ നേരം മകള്‍ കര്‍ഷകനോട് താനും മറ്റുള്ളവരും ഇവിടെ വളരെ സുഖത്തിലാണെന്നും എന്നാല്‍ ഒരു പ്രയാസം മാത്രമുണ്ടെന്നും പറഞ്ഞു. അത് എന്താണെന്ന് കര്‍ഷകന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്‌ മഴക്കാലം അടുത്തതിനാല്‍ മഴ ഉടനെ പെയ്താല്‍ തങ്ങള്‍ ഉണക്കാന്‍ വെച്ച മണ്‍ കലങ്ങളൊക്കെ നശിക്കുമെന്നായിരുന്നു. അതുകൊണ്ട് കുറേ ആഴ്ചകള്‍ക്ക് മഴ പെയ്യിക്കാതിരിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് അവള്‍ പിതാവിനോട് ആവശ്യപ്പെട്ടു. കര്‍ഷകന്‍ സമ്മതിച്ചുകൊണ്ടു വീട്ടിലേക്കു മടങ്ങി.

തിരികെ വീട്ടിലെത്തിയ ശേഷം ഒരു പീഠത്തിലിരുന്നു കൊണ്ട് കര്‍ഷകന്‍ ചിന്തിച്ചു: മൂത്ത മകള്‍ അവളുടെ വിളകള്‍ നശിക്കാതിരിക്കാന്‍ മഴ ഉടനെ പെയ്യണമെന്നു ആഗ്രഹിക്കുന്നു, പക്ഷേ രണ്ടാമത്തെ മകള്‍ അവളുടെ മണ്‍ കലങ്ങള്‍ നശിക്കാതിരിക്കാന്‍ മഴ ഉടനെ പെയ്യരുതെന്നും ആഗ്രഹിക്കുന്നു. ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായല്ലോ ദൈവമേ. ഞാന്‍ എന്താണ് നിന്നോട് പ്രാര്‍ത്ഥിക്കേണ്ടത്? എന്താണ് ചെയ്യേണ്ടതെന്ന് ദൈവമേ നീ തന്നെ തീരുമാനിക്കൂ.ഞാന്‍ നിസ്സഹായനാണ്.

എല്ലാം ദൈവത്തിന് വിട്ടുകൊടുത്തുകൊണ്ട് അയാള്‍ സമാധാനത്തോടെ ഉറങ്ങി.....

18 June 2011

ബുദ്ധിമാനായ കൃഷിക്കാരന്‍

ഒരിടത്തൊരിടത്ത് ദരിദ്രര്‍ ആയ രണ്ടു കര്‍ഷകര്‍ ഉണ്ടായിരുന്നു രാമുവും ദാമുവും,ഒരുനേരത്തെ ആഹാരത്തിനു പോലും അവര്‍ കഷ്ട പെട്ടിരുന്നു ,കുട്ടികള്‍ വിശന്നു കരയുന്നത് നോക്കി നില്‍ക്കാനെ അവര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ.

അങ്ങനെ അവര്‍ രാജാവിനെ കണ്ടു സങ്കടം പറഞ്ഞു . പ്രജകളുടെ ക്ഷേമത്തില്‍ തല്പരനായ ആ നല്ല രാജാവ്‌ അവര്‍ക്ക് പത്തു ചാക്ക് നെല്ല് വീതം നല്‍കി . രാമുവും ദാമുവും സന്തോഷത്തോടെ വീട്ടില്‍ തിരിച്ചെത്തി .

രാമു കൂട്ടുകാരെയും ബന്ധുക്കളെയും വിളിച്ചു വിരുന്നു നല്‍കി .വിരുന്നിനു വന്നവരെല്ലാം രാമുവിനെ പുകഴ്ത്തുകയും വിരുന്നു നല്‍കാത്ത ദാമുവിനെ കളിയാക്കുകയും ചെയ്തു .ഇതെല്ലം കണ്ടു പോങ്ങച്ചകാരനായ രാമു സന്തോഷിച്ചു .

ദാമുവാകട്ടെ ,ആ നെല്ലില്‍ കുറച്ചെടുത്തു കൃഷി ചെയ്യാന്‍ തീരുമാനിച്ചു .കുറച്ചു നെല്ല് നല്‍കി ഒരു കാളയെ വാടകക്കെടുത്തു കൃഷി നിലം ഉഴുതു മറിച്ചു , നെല്ല് പാകി .

ദാമുവിന്റെ കൃഷി നന്നായി വന്നു , പിന്നെയും പിന്നെയും കൃഷി ചെയ്തു ദാമു ആ നാട്ടിലെ പണക്കാരനായി മാറി .

ദാമു നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വിരുന്നു നല്‍കി ,എല്ലാവരും ദാമുവിനെ പുകഴ്ത്തി ,പക്ഷെ ദാമു എല്ലാത്തിനും ദൈവത്തിനും സഹായിച്ച രാജാവിനും ,വിരുന്നിനെത്തിയ എല്ലാവര്ക്കും നന്ദി പറഞ്ഞു ,എല്ലാവര്ക്കും ദാമുവിനെ ഒരുപാടിഷ്ടമായി ,ദരിദ്രനായ രാമുവിനെ ആരും കണ്ട ഭാവം പോലും കാണിച്ചില്ല .

തന്നെ സഹായിച്ച രാജാവിനെ ചെന്ന് കണ്ടു വിലകൂടിയ സമ്മാനങ്ങള്‍ നല്‍കാനും ദാമു മറന്നില്ല .ബുദ്ധി മാനായ ദാമുവിനെ രാജാവ്‌ ഗ്രാമ തലവനായി വാഴിച്ചു .

പഴയ കൂട്ടുകാരനായ രാമുവിന് കൃഷിചെയ്യാനുള്ള സഹായവും ദാമു നല്‍കി ,ഒപ്പം ഒരു ഉപദേശവും ,വിത്തെടുത്തു ഉണ്ണരുത്
.

A CLEVER CROW

In the forest of Pandua, once there lived a very naughty monkey. He never obeyed his parents. He was used to make mischievous acts, and fell into troubles many a time. All the time, somebody saved his life. The monkey had a friend. It was a crow. The crow liked the monkey, and its temperament. One day, as usual, the monkey went to the river bank. Drinking some water from the river, he climbed up a tree, and rested for a while on a branch. A hunter was seeing all these. He went to a wall in the vicinity of the monkey, and dug a hole on it. The monkey was listening to the hunter. He saw the hunter putting something into the hole, and leaving the place. Thinking that it was something edible, the monkey went to the wall. It was unaware of the fact that it was a monkey trap. It is the nature of the monkeys that they will not open their fist if they get something. The monkey put his arm into the pit, and got the article which was inside. When he pulled his hand back, he knew that it would not come out. The monkey could not understand what happened. In all the way possible, he tried to separate his hand from the pit. But, no act was effective. He cried and cried aloud. Hearing the monkey’s cry, his parents reached the spot. Some other monkeys also accompanied them. They all together tried to free the hand. The parents were sure that it was the act of a hunter, and at any time, he would come and their child would be caught. They too cried together thinking of their son’s tragic end. About this time, the crow was returning from its usual journey to the town. He heard the cry of the monkeys’ and hovered around that place. He saw his friend trapped into a pit. He flew down to them, and sensed what happened. All the monkeys saw the hunter approaching not far from them. The crow said to his friend. “My dear friend! Don’t worry. Let’s free your hand very easily. But, one thing. You must obey as I say. It is for your benefit I say. Because, the hunter is about to reach here.” The monkey agreed. The crow said, “Open your fist and leave whatever you got in your palm.” The monkey did so. The crow continued, “Now, pull your hand back slowly.” The monkey did it too. Now, it could free its hand away from the pit. Before the hunter reached the spot where his trap had been, all the monkeys had escaped.

A STRANGE FRIENDSHIP


In the jungle, there was a large lake. It was full of frogs. There was not a single fish in it. But, the lake was very prosperous with larvae and many other different kinds of water insects. The frogs lived there frisking joyfully. All of them were very big and chubby.
The lake was very deep. Most often, the frogs came up of the water, and waited on the bank in the sun. If any enemy approached, they all dipped down deep into the water, and so, they were very safe from dangers.
Once, an old and feeble snake chanced to come near the lake. It saw from afar thousands of frogs basking in the sun. Seeing this magnificent sight, the snake forgot itself, and coveted to have a great feast. Dreaming of a luxurious food that was going to have, the snake came running to the lake delightfully. But, sadly to say that all the frogs jumped back into the river, and dipped down into the deep water. Disappointedly, the snake stood on the bank completely inert.
The snake thought of a lot of plans to get the frogs in possession without straining. Suddenly, it was struck with a new idea. The snake lay on the bank with the expression of an ascetic. A little time later, some grown up frogs peeped out through the water. They saw the snake lying on the bank with mild and serene face. Seeing that the frogs were watching fixedly, the snake spoke to them in a grave and aristocratic voice.
“My dear co-beings! I am no more your foe. Look into my eyes! Don’t you see the expression of a snake that repents of for all of its past rude and unduly doings? I have come to you to atone for my sins. I had the vocation of God. He sanctified my whole life on condition that I might spend my further life in service of the frogs. Because, I had been very cruel to you since the beginning. The snake stopped. The frogs said, “We don’t believe you. You are a liar.”
The snake said, “Don’t misunderstand me. I am telling the truth that God purified my mind, and I will never tempt you.” Telling so, the snake cried aloud. The frogs felt sorry for it. They neared the snake even though with fear in minds. The snake invited the frogs to sit on its back, and to have a ride along the bank. The frogs did as the snake wanted and enjoyed their lives. The snake became very tired for it had no food to eat. Sensing the deplorable condition of the snake, the leader of the frogs told the snake to taste one or two little frogs per day. This was the situation the snake most wanted. Reluctantly, it accepted the frog’s Suggestion.
The snake began to catch little frogs one- by-one. When some dissociated frog happened to come to the snake’s way, it was also caught. Very soon, the snake became fatty, and it continued its hunting with and without the knowing of the grown up frogs. Gradually, the number of the frogs reduced to some great extent, and only then could the frogs know that they gave hospitality to an unwanted guest.

അമ്മു മുയല്‍

ഒരിക്കല്‍ ഒരിടത്ത് കൃഷ്ണപുരം എന്നൊരു രാജ്യം ഉണ്ടായിരുന്നു . കൃഷ്ണപുരത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ കൂടെ രാധാ നദി ഒഴുകിയിരുന്നു ,നദീതീരത്ത് ഇഷ്ടം പോലെ ഇളം പുല്ലുകള്‍ വളര്‍ന്നു നിന്നിരുന്നു ,നദീ തീരത്തുള്ള കാട്ടില്‍ ഒരുപാടു മൃഗങ്ങള്‍ ഉണ്ടായിരുന്നു ,മാന്‍ ,മുയല്‍ ,കടുവ,സിംഹം അങ്ങനെ ഒരുപാടു മൃഗങ്ങള്‍ ഉണ്ടായിരുന്നു .

ഈ കാട്ടിലാണ് സുന്ദരിയായ അമ്മു മുയല്‍ അവളുടെ അമ്മയുടെ കൂടെ കഴിഞ്ഞിരുന്നത് . അവള്‍ക്കു ആ കാട്ടില്‍ ഒരുപാടു കൂട്ടുകാരും ഉണ്ടായിരുന്നു . മറ്റു മുയല്‍ കുഞ്ഞുങ്ങള്‍ എല്ലാം പൊത്തിലോളിച്ചു കളിക്കുമ്പോ അമ്മു മുയല്‍ കാട്ടിലൂടെ കറങ്ങി നടന്നു .അപ്പോള്‍ അവളൊരു മാനേ കണ്ടു ,എന്ത് വേഗത്തിലാണെന്നോ മാന്‍ ഓടുന്നത് ,അമ്മു മുയല്‍ മാനിന്റെ അടുത്ത് ചെന്ന് പറഞ്ഞു “നമസ്കാരം ചേട്ടാ ,ചേട്ടന്‍ എന്ത് വേഗത്തിലനോടുന്നത് ഇത്രയും വേഗത്തിലോടാന്‍ വേറെ ആര്‍ക്കും കഴിയില്ല ” മറ്റുള്ളവരുടെ കഴിവുകളെ അഭിനന്ദിക്കണമെന്നു അമ്മു വിന്റെ അമ്മ അവള്‍ക്കു പറഞ്ഞു കൊടുത്തിരുന്നു . ആദ്യമായിട്ടാണു ആരെങ്കിലും മാനെ അഭിനന്ദിക്കുന്നതു ,മാനിനു സന്തോഷമായി ,അവര്‍ രണ്ടു പേരും കൂട്ടുകാരായി ,അമ്മു ചോദിച്ചു “ചേട്ടാ ചേട്ടാ എന്നെയും ഇങ്ങനെ ഓടാന്‍ പഠിപ്പിക്കാമോ ” മാന്‍ പറഞ്ഞു “അതിനെന്താ പഠിപ്പിക്കാമല്ലോ ” മാന്‍ അമ്മുവിനെ വേഗത്തില്‍ ഓടാന്‍ പഠിപ്പിച്ചു . മാനിനോട് യാത്ര പറഞ്ഞു അമ്മു മുയല്‍ സ്വന്തം മാളത്തിലെത്തി യപ്പോള്‍ കൂട്ടുകാര്‍ ചോദിച്ചു “നീ എവിടെ പോയതാ ” നടന്നതെല്ലാം അമ്മു പറഞ്ഞു ,അപ്പോള്‍ കൂട്ടുകാര്‍ അവളെ കളിയാക്കി . അമ്മു പറഞ്ഞു “എല്ലാവരില്‍ നിന്നും നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ട് ” കൂട്ടുകാര്‍ വീണ്ടും കളിയാക്കി .

അതൊന്നും കാര്യമാക്കാതെ അമ്മു മുയല്‍ അടുത്ത ദിവസവും യാത്രയായി . ഇത്തവണ കണ്ടു മുട്ടിയതൊരു തവളയെ ആയിരുന്നു ,താവള കുളത്തില്‍ ചാടി ചാടി പൊയ് കൊണ്ടിരുന്നു. അമ്മു മുയല്‍ വിളിച്ചു പറഞ്ഞു ” ഏയ് ചങ്ങാതി ” തവള കേട്ട ഭാവം പോലും കാണിച്ചില്ല . അമ്മു വീണ്ടും പറഞ്ഞു ” നിങ്ങളെ പോലെ ഇത്രയും നല്ല ഒരു അഭ്യാസിയെ ഞാന്‍ വേറെ കണ്ടിട്ടില്ല ” .ഇത് കേട്ടപ്പോള്‍ തവളയ്ക്ക് സന്തോഷമായി ,രണ്ടു വലിയ ചാട്ടം ചാടി തവള മുയളിനടുത്തെത്തി . തവള തന്റെ വീര കഥകള്‍ അമ്മു വിനോട് പറഞ്ഞു ,പാമ്പുകളെ പറ്റിച്ചു രക്ഷപെട്ട കഥ ,മുങ്ങാം കുഴിയിട്ട് പോയതു ,അങ്ങനെ ഒരു പാടൊരുപാട് ,അമ്മു എല്ലാം കേട്ടിരുന്നു ,അവസാനം അമ്മു ചോദിച്ചു എന്നെയും പഠിപ്പിക്കാമോ ഇതല്ലാം ,തവള സന്തോഷത്തോടെ സമ്മതിച്ചു . മാളത്തിലേക്ക് പോകും മുന്‍പേ അമ്മു നല്ലൊരു ചാട്ടക്കാരി ആയിമാറി .

അങ്ങനെ ഓരോ ദിവസവും അമ്മു ഓരോ കാര്യങ്ങള്‍ പഠിച്ചു . അങ്ങനെ ഇരിക്കെ ഒരുദിവസം ഒരു വേടന്‍ ആ കാട്ടിലെത്തി ,ഒരു പാട് മൃഗങ്ങള്‍ വേടന്റെ കയ്യില്‍ പെട്ടു . ഒടുവില്‍ അയാള്‍ അമ്മുവും കൂട്ടരും താമസിക്കുന്ന മാളത്തിനടുത്തും എത്തി . മുയലുകള്‍ പരക്കം പാഞ്ഞോടി .

അമ്മു മുയലിനൊരു ഉപായം തോന്നി ,അമ്മു മുയല്‍ വേടന്റെ മുന്‍പില്‍ ഞൊണ്ടി ഞൊണ്ടി നടന്നു ,വേടന്‍ വിചാരിച്ചു ഓടാന്‍ വയ്യാത്ത ഒരു മുയല്‍ ഇതിനെ വേഗം പിടിക്കാം ,വേടന്‍ അടുത്തെ ത്തിയതും അമ്മു കുതിച്ചു പാഞ്ഞു ,വേടനും വാശി യായി ,അയ്യാള്‍ പുറകെ ഓടി ,പക്ഷെ മാനിനെ പോലെ ഓടുന്ന അമ്മു വിനെ പിടിക്കാനുണ്ടോ വേടന് പറ്റുന്നു ,ഒടുവില്‍ ഓടി ഓടി ഒരു വലിയ കുളത്തിന്റെ തീരത്തെത്തി .

വേടന് സന്തോഷമായി ,ഇനി മുയല്‍ ഓടില്ലല്ലോ ,അമ്മുവിന്റെ മേലേക്ക് അയ്യാള്‍ ചാടി വീണു ,അമ്മുവാകട്ടെ കുളത്തിലെക്കെടുത്തു ചാടി ,ആമ്പലിന്റെ മുകളില്‍ പോയിരുന്നു ,വേടനും പുറകെ ചാടി ,അമ്മു ആമ്പല്‍ ഇലകളില്‍ മേല്‍ ചാടി ചാടി കരയില്‍ പൊയ് ഇരുന്നു ,വേടന്‍ കുളത്തിലെ വെള്ളത്തില്‍ വീണു . അമ്മുവിന്റെ കൂട്ടുകാരനായ തവളയും ആ കുളത്തിലെ മീനുകളും ചേര്‍ന്ന് വേടനെ കടിച്ചു ശരിപ്പെടുത്തി ,വേടന്‍ ജീവനും കൊണ്ടോടി ,പിന്നീടൊരിക്കലും ആ വഴിക്ക് വന്നിട്ടില്ല .

എല്ലാരേയും രക്ഷിച്ച അമ്മു മുയലിനെ മുയലുകളുടെ നേതാവാക്കി ,അമ്മു മുയല്‍ വീണ്ടും ഓരോന്ന് പഠിച്ചും മറ്റുള്ളവര്‍ക്ക് തനിക്കറിയവുന്നത് പറഞ്ഞു കൊടുത്തും കാട്ടില്‍ ചുറ്റി നടന്നു ,എല്ലാ മൃഗങ്ങളെയും കൂട്ടുകാരാക്കി
.