24 July 2011

സന്മനസുള്ളവര്‍ക്ക് സമാധാനം

പണ്ടൊരു ഗ്രാമത്തില്‍ ശങ്കു എന്നു പേരുള്ള ഒരു കുമാരന്‍ ജീവിച്ചിരുന്നു. അവന്‍റെ മാതാപിതാക്കള്‍ അവന്‍റെ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു. പൊളിഞ്ഞുവീഴാറായ അവന്‍റെ കുടിലില്‍ അവന്‍ ഏകനായി ജീവിച്ചു പോന്നു. പ്രത്യേകമായ ഒരു ജോലിയും അവന് ഉണ്ടായിരുന്നില്ല. നാട്ടുകാര്‍ ഏല്‍പ്പിക്കുന്ന ഏതു ജോലിയും അവന്‍ ചെയ്യുമായിരുന്നു. ചിലര്‍ക്ക് ചെരിപ്പുകള്‍ നന്നാക്കിക്കൊടുത്തും ചിലര്‍ക്ക് മരപ്പണികള്‍ ചെയ്തു കൊടുത്തും ചിലര്‍ക്ക് വീടുപണികള്‍ ചെയ്തു കൊടുത്തും അവന്‍ ജീവിച്ചു പോന്നു. കിട്ടുന്ന പ്രതിഫലം കുറഞ്ഞു പോയി എന്നൊരിക്കലും ആരോടും അവന്‍ പരാതി പറഞ്ഞിരുന്നില്ല. ആളുകള്‍ അവര്‍ക്ക് തോന്നിയ പോലെ നല്‍കിയ കൂലി കൊണ്ട് അവന്‍ തൃപ്തിയടഞ്ഞിരുന്നു. കുറഞ്ഞ കൂലി കാരണം നല്ല ഭക്ഷണം കഴിക്കാനോ നല്ല വസ്ത്രം ധരിക്കാനോ അവന് സാധിച്ചില്ല. തനിക്ക് കൂലി കുറഞ്ഞാലും മറ്റുള്ളവര്‍ക്ക് നല്ലതു വരട്ടെ എന്നായിരുന്നു അവന്‍ ചിന്തിച്ചിരുന്നത്. നല്ല വസ്ത്രവും ഭക്ഷണവും ഉണ്ടാകണമെന്ന് ചിലപ്പോഴൊക്കെ ആഗ്രഹിച്ചിരുന്നെങ്കിലും അവന്‍ സന്തോഷത്തോടെ തന്നെ ജീവിച്ചു. ആഡംബരപൂര്‍ണമായ ഒരു ജീവിതം തനിക്ക് നല്‍കണമെന്ന് ദൈവത്തോട് അവന്‍ ഇടയ്ക്കിടെ പ്രാര്‍ഥിച്ചിരുന്നു.


ഒരു ദിവസം വല്ല ജോലിയും ആരെങ്കിലും ഏല്‍പ്പിക്കും എന്നു പ്രതീക്ഷിച്ച് ശങ്കു ഒരു മരത്തിന്‍റെ ചുവട്ടില്‍ ഇരിക്കുകയായിരുന്നു. വൈകുന്നേരം വരെ അവന് യാതൊരു ജോലിയും ലഭിച്ചില്ല. പണമില്ലാത്തത് മൂലം അന്നത്തെ ദിവസം അവന്‍ ഒന്നും കഴിച്ചിരുന്നില്ല. ഇന്നൊരു ജോലിയും കിട്ടില്ലെന്നും ഇന്ന് പട്ടിണി കിടക്കേണ്ടി വരുമെന്നും മനസില്‍ കരുതി അവന്‍ വീട്ടില്‍ പോകാനായി എണീറ്റു. അപ്പോഴതാ ഒരാള്‍ അവന്‍റെ നേരെ വരുന്നു. വന്നയാളുടെ വേഷവിധാനങ്ങള്‍ കണ്ട് അയാളൊരു അസാധാരണ മനുഷ്യനാണെന്ന് ശങ്കുവിന് തോന്നി. നീണ്ടു കൂര്‍ത്ത ഒരു തൊപ്പി അയാള്‍ തലയില്‍ വെച്ചിരുന്നു. ഭംഗിയുള്ള അയാളുടെ മേല്‍ക്കുപ്പായം അയാളുടെ മുട്ടോളം എത്തുന്നുണ്ടുയിരുന്നു. അയാളുടെ കയ്യില്‍ നീണ്ട ഒരു വടി ഉണ്ടായിരുന്നു. അയാളൊരു മാന്ത്രികനാണോ എന്ന് ശങ്കു സംശയിച്ചു. തന്‍റെ സഞ്ചിയില്‍ നിന്ന് ഒരു ജോടി പാദുകങ്ങള്‍ പുറത്തെടുത്തിട്ട് ആഗതന്‍ ശങ്കുവിനോട് പറഞ്ഞു: "എനിക്ക് ഈ പാദുകങ്ങള്‍ തുന്നി മിനുക്കിത്തരണം. നാളെ വൈകുന്നേരം ഞാന്‍ മടങ്ങിവരും. ഞാന്‍ വരുമ്പോള്‍ എല്ലാം പൂര്‍ത്തിയായിരിക്കണം." അയാള്‍ പറഞ്ഞതൊക്കെ ശങ്കു സമ്മതിച്ചപ്പോള്‍ ഒരു ചെറിയ തുക മുന്‍കൂറായി അയാള്‍ ശങ്കുവിനു നല്‍കി. ജോലി വീട്ടില്‍ വച്ച് ചെയ്യാം എന്നു കരുതി ശങ്കു പാദുകങ്ങളും എടുത്ത് വീട്ടിലേക്കു നടന്നു.





വഴിമദ്ധ്യേ വിശപ്പു കൊണ്ട് ശങ്കുവിന് തളര്‍ച്ച തോന്നി. അറിയാതെ തന്നെ അവന്‍ കയ്യിലുണ്ടായിരുന്ന പാദുകങ്ങള്‍ സ്വന്തം കാലില്‍ ധരിച്ചു. വിശപ്പ്‌ മാറ്റാന്‍ എന്തെങ്കിലും ഭക്ഷണം ലഭിക്കാന്‍ ശങ്കു ദൈവത്തോട് പ്രാര്‍ഥിച്ചു. ഭക്ഷണ ശാലയില്‍ കയറി ഭക്ഷണം കഴിക്കാന്‍ മാത്രം പണം അവന്‍റെ കൈവശമില്ല. അത്ഭുതമെന്നു പറയട്ടെ, അവന്‍ ധരിച്ച പാദുകങ്ങള്‍ അവനെ ബലമായി പട്ടണത്തിലേക്കുള്ള വഴിയില്‍ കൂടി നടത്താന്‍ തുടങ്ങി. ശങ്കുവിന് അത്ഭുതം തോന്നി. അവന്‍ പാദുകങ്ങള്‍ അഴിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പാദുകങ്ങള്‍ ശങ്കുവിനെ നഗരത്തിലെ ഏറ്റവും വലിയ ഭക്ഷണ ശാലയില്‍ കൊണ്ടു പോയി അവിടെ ഇരുത്തി. ശങ്കു ഇരിക്കേണ്ട താമസം മുന്തിയ ഭക്ഷണം തന്നെ ജോലിക്കാരന്‍ അവന്‍റെ മുന്നില്‍ കൊണ്ടുവന്നുവെച്ചു. ആ വിചിത്ര മനുഷ്യന്‍ തന്ന ചെറിയ തുക മാത്രമേ തന്‍റെ കയ്യില്‍ ഉള്ളൂ എന്നോര്‍ത്ത് ശങ്കു ഭയപ്പെടുകയും ഭക്ഷണം കഴിക്കാന്‍ മടിക്കുകയും ചെയ്തു. അവന്‍ ഭക്ഷണം കഴിക്കാതിരിക്കുന്നത് കണ്ട് ജോലിക്കാരന്‍ അവനോടു പറഞ്ഞു: "കഴിച്ചു കൊള്ളുക, അതിന്‍റെ വില വിചിത്രനായ ഒരാള്‍ തന്നു പോയിരിക്കുന്നു" തന്നെ പാദുകങ്ങള്‍ തുന്നാന്‍ ഏല്‍പ്പിച്ച ആ മനുഷ്യനായിരിക്കും ഭക്ഷണവില നല്‍കിയതെന്ന് ശങ്കുവിന് മനസിലായി. ഭക്ഷണം കഴിച്ചു വിശപ്പ്‌ മാറിയ ശങ്കുവിനെ ആ പാദുകങ്ങള്‍ അവന്‍റെ വീട്ടിലേക്കു നടത്തിച്ചു.


തുന്നാന്‍ ഏല്‍പ്പിക്കപ്പെട്ട പാദുകങ്ങള്‍ അസാധാരണ പാദുകങ്ങള്‍ ആണെന്ന് ശങ്കുവിന് മനസിലായി. അവന്‍ വീട്ടിലെത്തി അവയെ ഭംഗിയായി തുന്നുകയും മിനുക്കുകയും ചെയ്തു. പിറ്റേ ദിവസം ശങ്കു ആ പാദുകങ്ങളുമായി കഴിഞ്ഞ ദിവസം ഇരുന്ന മരച്ചുവട്ടില്‍ ആ വിചിത്ര മനുഷ്യനെയും തേടി ചെന്നു. കുറെ സമയം കാത്തിരുന്നെങ്കിലും അയാള്‍ വന്നില്ല. പിറ്റേ ദിവസവും അതിനടുത്ത ദിവസവുമൊക്കെ ശങ്കു അയാളെ തേടി ചെന്നെങ്കിലും അയാള്‍ വന്നില്ല. അതിനിടയില്‍ എന്തെങ്കിലും ചെറിയ ആഗ്രഹങ്ങള്‍ തോന്നുമ്പോള്‍ ആ പാദുകങ്ങള്‍ ധരിച്ചു ദൈവത്തോട് പ്രാര്‍ഥിച്ചാല്‍ ആ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ആ പാദുകങ്ങള്‍ വഴി കാണിക്കുമെന്ന് ശങ്കു മനസിലാക്കി. കുറെ അന്വേഷിച്ചെങ്കിലും ആ വിചിത്ര മനുഷ്യനെ കണ്ടെത്താന്‍ കഴിയാതിരുന്നപ്പോള്‍ ആ പാദുകങ്ങള്‍ തനിക്ക് ദൈവത്തില്‍ നിന്നുള്ള സമ്മാനം ആണെന്ന് ശങ്കുവിന് മനസിലായി. ആ പാദുകങ്ങളുടെ സഹായത്താല്‍ ശങ്കു പിന്നീട് സുഖമായി ജീവിച്ചു.

16 July 2011

കര്‍ഷകനും കീരിയും


ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ ഒരു കര്‍ഷ്കന്‍ ഉണ്ടായിരുന്നു . അയാള്‍ക്ക് അതിവിശാലമയ ഒരു നെല്‍ വയല്‍ ഉണ്ടായിരുന്നു.മത്രമല്ല അതായിരുന്നു ഉപജീവനത്തിനു അയാളുടെ ഒരെയൊരു ഉപാധി.അതേ പാടത്തില്‍ ഒരു കീരിയും കുഞ്ഞുങ്ങളോടോപ്പം പാര്‍ത്തിരുന്നു.
ഒരിക്കല്‍ കൊയ്ത്തുകാലം സമാഗതമായിക്കൊണ്ടിരുന്നപ്പോള്‍ ,കീരി അതിന്റ് കുഞ്ഞുങ്ങളോട് പറഞു "നമ്മളെല്ലാവരും വളരെ ജാഗരൂകരായിരിക്കണം,കാരണം എത്രയുംവേഗം നമുക്കിവിടെ മനുഷ്യരുടെ സാന്നിദ്ദ്യവും തടസ്സവും ഉണ്ടാകന്‍ പൊകുകയാണ്".കുഞ്ഞുങ്ങള്‍ സമ്മതിച്ചു.
പതിവുപൊലെ കീരി അടുത്ത ദിവസം രാവിലെ പുറതേക്ക് വരുകയും. ഭക്ഷണം തിരക്കി പോകുകയും ചെയ്യ്തു .അത് തിരികെ വന്നപ്പോള്‍ കുഞ്ഞുഞ്ഞളോട് ചോദിച്ചു ."കുട്ടികളെ ! ആരെങ്കിലും ഇവിടെ വന്നിരുന്നോ ?" കുട്ടികള്‍ മറുപടി പറഞ്ഞു ."അതെ ,അമ്മേ.കര്‍ഷകനും അയാളുടെ പുത്രനും വന്നിരുന്നു .അടുത്ത ദിവസം തന്നെ അവരുടെ പാടം കൊയ്യേണ്ട സമയമായെന്നും അതുകൊണ്ട് അയല്‍ക്കാരെ ക്ഷണിക്കണമെന്നും പറഞ്ഞു ."കീരിപറഞ്ഞു ,"അങ്ങനെയെങ്ങില്‍ ,നമ്മള്‍ വിഷമിക്കേണ്ടതില്ല ." അടുത്ത ദിവസം കിരീ പതിവുപോലെ പുറത്തേക്ക് പോകുകയും വൈകുന്നേരം മടങ്ങി വരുകയും ചെയ്തു .അത് അതിന്‍റെ കുഞ്ഞുഞ്ഞളോട് ചോതിച്ചു , "ഇവിടെ ആരെങ്കിലും വന്നിരുന്നോ കുട്ടികളെ ?" കുഞ്ഞുങ്ങള്‍ ഐകകണ്ടെന പറഞ്ഞു ," അതെ, അമ്മേ ! കര്‍ഷകനും അയാളുടെ പുത്രനും ഇവിടെ വന്നിരുന്നു .അവരുടെ നെല്‍വയലോല കൊയിതുകലത്തെ കഴിഞ്ഞുപോകുക ആണെന്നും ,കൊയ്യുവാന്‍ അവരുടെ ബന്തുക്കളെ വിളിക്കണം എന്നും പറഞ്ഞു. കാരണം അവരുടെ അയല്‍വാസികള്‍ക്ക് അവര്‍ക്കുവേണ്ടി വിനിയോഗിക്കാന്‍ സമയമില്ലാ ."കിരീ പറഞ്ഞു ."അങ്ങനെയണെങ്ങില്‍ നമ്മള്‍ വിഷമിക്കേണ്ടതില്ല."
അടുത്ത ദിവസം ,കീരി ഭക്ഷനംതിരക്കി പുറത്തേക്ക് പോകുകയും ,വൈകുന്നേരം മടങ്ങിവരുകയും ചെയിതു . അത് തന്റെ കുഞ്ഞുഞ്ഞളോട് ചോതിച്ചു ,"ഓമനകളെ ! ആരെങ്കിലും ഇന്ന് വന്നിരുന്നോ?" കുഞ്ഞുങ്ങള്‍ പറഞ്ഞു ,"അതെ ,അമ്മേ ! കര്‍ഷകനും പുത്രനും വന്നിരുന്നു .ബന്ധുക്കള്‍ വരുകയില്ലെന്നും എന്നാല്‍ അവരുടെ നെല്ലുകള്‍ ചിത്തയാകാന്‍ തുടങ്ങുകയനെന്നും അവര്‍ പറയുന്നത് ഞങ്ങള്‍ ഒളിച്ചുനിന്നു കേട്ടു. അതുകൊണ്ട് അടുത്ത ദിവസം അവര്‍തന്നെ പാടം കൊയ്യും .
അമ്മ കീരി പറഞ്ഞു ,"അങ്ങനെയണെങ്ങില്‍ ഇനി നമ്മള്‍ ഇവിടെ തുടരേണ്ടതില്ല .അവര്‍ അവരുടെ വിഷയം വളരെ ഗൌരവമായി എടുത്തിരിക്കുന്നു. ഒരു വന്‍ മറ്റുള്ളവരെ ആശ്രയിക്കാതെ അവന്റെ ജോലികള്‍ ചെയിതിരുനുവെങ്കില്‍ ,എല്ലായിപ്പോഴും അത് ഫലപ്രധമായിരിക്കും അതുകൊണ്ട് നമുക്ക് എവിടെനിന്നും പോയി മറ്റൊരു സ്ഥലം കണ്ടെത്താം ." അന്നുരത്രിതന്നെ കീരി അതിന്‍റെ കുഞ്ഞുഞ്ഞലോടൊപ്പം ആ നെല്‍വയല്‍ വിട്ടുപോയി .